Kerala
പയ്യന്നൂർ: സ്വർണവ്യാപാരിയും കുടുംബവും സഞ്ചരിച്ച കാർ തട്ടിയെടുത്ത് പണവും സ്വർണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ ആരംഭൻ ഹൗസിൽ ജിജിലിനെയാണ് (കുട്ടു,38) കണ്ണൂർ റൂറൽ എസ്പിയുടെ പ്രത്യേക സംഘം പിടികൂടിയത്. മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
അറസ്റ്റിലായ ജിജിൽ മാനന്തവാടി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വർണം പൊട്ടിക്കൽ കേസുകളിലെയും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞമാസം രണ്ടിന് പുലർച്ചെ അഞ്ചിന് ദേശീയപാതയിൽ എടാട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
തലശേരിയിലേക്ക് വരുന്നതിനിടയിലാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരി കുമാർ ജലന്തർ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമാരടങ്ങിയ സംഘം സഞ്ചരിച്ച കാർ അക്രമിസംഘം തട്ടിയെടുത്തു കവർച്ച നടത്തിയത്. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണവും ഒന്നരക്കോടി രൂപയും ഇവർ കൈക്കലാക്കിയിരുന്നു.
പിന്നീട് ഈ കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസരഹിതമായ പ്രദേശത്ത് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ മാലൂർ കുണ്ടേരിപ്പൊയിയിലെ അശ്വന്ത് (26), പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജിജിൽ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു.
കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ട് ഇന്നോവ ഉൾപ്പെടെ മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഒളിവിലുള്ള മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി : സിക്കിമില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹനന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കോൽക്കത്തയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തിച്ച മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടിന് സംസ്കാരം നടത്തും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ സിക്കിം യൂണിറ്റ് മാനേജറായിരുന്ന അനീഷ് മോഹനെ ദുരന്തത്തിൽ കാണാതായത്. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചത്.
International
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നയതന്ത്രം പരാജയപ്പെട്ടാൽ സൈനിക നടപടി ശക്തമാക്കുമെന്നും ഇറാൻ മുൻപത്തേക്കാൾ ഗൗരവതരമായി ചർച്ചയെ കണ്ടുതുടങ്ങിയെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യവങ്കിൽ ഏതുനിമിഷവും സൈനിക നടപടി സ്വീകരിക്കാൻ യുഎസ് ലോക്ക്ഡ് ആൻഡ് ലോഡഡ് അവസ്ഥയിലാണ്. എന്നാൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്.
വീണ്ടും ആക്രമണം ആരംഭിക്കുന്ന നിർണായക ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് മുന്നിലുള്ളതെന്നും ട്രംപ് വിശദീകരിച്ചു.
ഒന്ന് സൈനിക മാർഗമാണ്. ഇതുപോലെ ആക്രമണം തുടരുകയോ ആവശ്യമെങ്കിൽ ആക്രമണം ശക്തമാക്കി ഇറാനെ പൂർണമായി തകർക്കുകയോ ചെയ്യാം. എന്നാൽ ഇതിനേക്കാൾ മികച്ച മാർഗം ഇറാൻ ഒരു ധാരണയിലെത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിച്ചിരുന്ന മോട്ടോർവാഹന വകുപ്പിന്റെ എഐ കാമറകൾ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെ കാമറകൾ വീണ്ടും മിഴിതുറക്കുകയും കഴിഞ്ഞദിവസം മുതൽ നിയമലംഘകർക്ക് പിഴ ചുമത്തിത്തുടങ്ങുകയും ചെയ്തു.
മോട്ടോർവാഹന വകുപ്പിനായി കാമറകൾ സ്ഥാപിച്ച കെൽട്രോണിന് സർക്കാരിൽനിന്ന് ലഭിക്കേണ്ട 55 കോടി രൂപ കുടിശകയായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിൽ കാമറകൾക്ക് ഇന്റർനെറ്റ് നൽകിയിരുന്ന സ്വകാര്യ കമ്പനിക്ക് കെൽട്രോൺ നൽകേണ്ട അഞ്ചുലക്ഷം രൂപയും അടച്ചിരുന്നില്ല.
ഇതേത്തുടർന്നാണ് കഴിഞ്ഞ ജൂലൈ ആദ്യം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. റോഡ് സുരക്ഷാ അഥോറിറ്റിയാണ് കെൽട്രോണിന് തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് തത്കാലം പ്രതിസന്ധി പരിഹരിച്ച് കാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചത്.
Kerala
തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു. കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയാണ് പിണറായി കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്.
2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയത്. വീണയോ എക്സാലോജിക്കോ സിഎംആർഎലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്.
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട് നടത്തിയത്.
എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമെ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽനിന്ന് 50 ലക്ഷം രൂപയുടെ വായ്പയും നൽകിയിരുന്നതായും മൊഴിയിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. കർത്തയുടെ മൊഴിക്കു പിന്നാലെ വീണയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കേണ്ടതില്ലെന്ന് ബിജെപിയിലും ആർഎസ്എസിലും ധാരണ. സംവിധാനത്തിൽ വീഴ്ച വരുത്തിയ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും മറ്റ് കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജി ഇല്ലെങ്കിൽ ഇന്നത്തെ ചർച്ചയ്ക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ കൂട്ടരാജി മാത്രമല്ല ഇതിനുള്ള പോംവഴിയെന്ന് പ്രതിഷേധക്കാർ പറയുന്നു.
വിഷയത്തിൽ സർക്കാരും ഭരണപക്ഷവും പ്രതിരോധത്തിലായെങ്കിലും നിലവിലെ സാഹചര്യത്തിൽ മന്ത്രിയെ മാറ്റേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി നേതൃത്വം. മന്ത്രിയുടെ രാജി ആവശ്യം അംഗീകരിക്കില്ലെന്നും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്നും കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും.
National
ന്യൂഡൽഹി: വിവാദമായ പാറ്റാ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. താൻ നടത്തിയ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്ന സാമൂഹിക വിരുദ്ധർക്കെതിരെയാണ് ആ പ്രയോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയെ കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെയാണ് ആ പരാമർശത്തിലൂടെ ലക്ഷ്യമിട്ടത്. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നത്. സുപ്രീംകോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുകയും അവരുടെ കഴിവുകളെ ആദരിക്കുകയും ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോളജ് ഓഫ് എൻജിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളജാക്കി മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്നോട്ട്. ശക്തമായ പ്രതിഷേധങ്ങളും എതിർപ്പുകളും ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ മുൻ ഉത്തരവ് തിരുത്തിയത്.
കോളജിനെ ഘടക സ്ഥാപനമാക്കാനുള്ള തീരുമാനം അതിവേഗം നടപ്പാക്കാൻ മുൻപ് ചുമതലപ്പെടുത്തിയ ഉന്നതതല സമിതിയുടെ അധികാരപരിധിയാണ് പുതിയ ഉത്തരവിലൂടെ വെട്ടിച്ചുരുക്കിയിരിക്കുന്നത്. നേരത്തെ നേരിട്ട് ഉത്തരവ് നടപ്പാക്കാനായിരുന്നു നിർദേശമെങ്കിൽ പുതിയ ഉത്തരവ് പ്രകാരം സമിതി ഇനി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തും.
സിഇടിയിലെ അധ്യാപകർ, വിദ്യാർഥികൾ, മറ്റ് വിദഗ്ധർ എന്നിവരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. എല്ലാവരുടെയും അഭിപ്രായങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Kerala
കൊച്ചി: മരുന്നുകളുടെ വിലക്കിഴിവ് സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ അവ്യക്തമായ അവകാശവാദങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ ഡിസ്കൗണ്ട് ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍മാരെയും ലൈസന്‍സിംഗ് അഥോറിറ്റികളെയും രേഖാമൂലം അറിയിക്കുകയും നിയമനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യണമെന്ന് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) അംഗങ്ങള്‍ക്കു നിര്‍ദേശം നല്കി.
ഡിജിറ്റല്‍ ഡിസ്പ്ലേ പരസ്യങ്ങള്‍, വിലക്കിഴിവ് ബോര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എല്ലാ ലൈസന്‍സിംഗ് അഥോറിറ്റികള്‍ക്കും ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കും സംസ്ഥാന ഡ്രഗ് കണ്ട്രോളര് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അംഗങ്ങള്‍ക്ക് അസോസിയേഷന് നിര്‍ദേശം കൈമാറിയത്.
14 ശതമാനം മാത്രം റിട്ടേയില്‍ വ്യാപാരിക്കള്ക്കു ലാഭം ലഭിക്കുന്ന ഇന്‍സുലിന്‍ പോലുള്ള മരുന്നകള്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുമെന്ന് അവകാശപ്പെടുന്നതിന്റെ യാഥാര്‍ഥ്യവും മരുന്നുകളുടെ ഗുണനിലവാരവും പരിശോധിക്കേപ്പെടേണ്ടതാണെന്നും അസോസിയേഷന് പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന് എന്നിവര്‍ ആവശ്യപ്പെട്ടു.
Kerala
വിയ്യൂര്‍: ജയില്സുരക്ഷയില് സാങ്കേതിക വിപ്ലവത്തിനു തുടക്കംകുറിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡ്രോണ്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എസ്. സജീവ് എന്നിവരും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദര്‍ശനവും നടന്നു. 139 ഏക്കര്‍ വിസ്തൃതിയുള്ള വിയ്യൂര്‍ ജയില്‍ കോംപ്ലക്സില്‍ സെന്‍ട്രല്‍ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയില്‍, ജില്ലാ ജയിൽ, സബ് ജയില്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍ 1700 മുതല്‍ 2000 വരെ തടവുകാരെ പാര്‍പ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളില്‍ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെ ജയില്‍ സുരക്ഷയും അച്ചടക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എഐ അധിഷ്ഠിത സിസിടിവി വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങൾ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്കാന് കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടിയിൽ വിശദീകരിച്ചു. ഭാവിയില്‍ സംസ്ഥാനത്തെ മറ്റു ജയിലുകളിലും സമാന സാങ്കേതിക സംവിധാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത മൂന്നു കാറുകള്‍ക്ക് ഇഡി നഷ്ടപരിഹാരം നല്കി. മാസപ്പടി കേസില്‍ ജൂണ്‍ 27ന് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിയ ടാക്സി കാറുകളാണ് ആക്രമിക്കപ്പെട്ടത്.
ഇന്‍ഷ്വറന്‍സ് കാലവധി കഴിഞ്ഞ തിരുവനന്തപുരം സ്വദേശി ശ്യാംരാജിന്റെ കാറിന് പണികള്‍ക്കു ചെലവായ ഒന്നേമുക്കാല്‍ ലക്ഷം രൂപയും നല്കി. ഷറഫുദ്ദീന്, ലാലു ഗോപാലന് എന്നിവര്‍ക്ക് ഇന്‍ഷ്വറന്‍സ് തുകയിലധികം വന്ന ബില്‍ത്തുക പൂര്‍ണമായും ഇഡി നല്കി. വാഹനം തകര്‍ത്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം നേരത്തേ ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് വാഹന ഉടമകളുടെ നഷ്ടം ഇഡി നികത്തിയത്.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരക്കാരുമായുള്ള രണ്ടാംവട്ട ചർച്ചയിൽ സിജെപിയുടെ രണ്ട് ആവശ്യങ്ങൾക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകി. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി എന്ന പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാജിക്കാര്യത്തിൽ പ്രതികരിക്കാൻ ഇന്ന് ഉച്ചവരെ സമയം തേടിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) രണ്ട് ഔദ്യോഗിക വക്താക്കളുമായാണ് കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിംഗും ചർച്ച നടത്തിയത്.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന്റെ ഭാഗമായുള്ള പഴയ വിപി ഹൗസിന്റെ 504-ാം മുറിയിലായിരുന്നു കൂടിക്കാഴ്ച. സിജെപിയുടെ ഔദ്യോഗിക വക്താക്കളായ അശുതോഷ് രങ്കയും സൗരവ് ദാസും കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു.
മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പ്രതിഷേധങ്ങളിൽനിന്നു പിന്നോട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി ആവർത്തിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും മന്ത്രിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. ഈ രണ്ട് ആവശ്യത്തിനും കേന്ദ്രം അനുകൂല പ്രതികരണമറിയിച്ചിട്ടുണ്ടെന്ന് സിജെപി വക്താക്കൾ അറിയിച്ചു.
എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ കേന്ദ്രം ഇന്ന് ഉച്ചയോടെ പ്രതികരിക്കുമെന്നാണ് അറിയിച്ചതെന്ന് സിജെപി അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ലെങ്കിൽ ജൂലൈ 20ലെപ്പോലെ ഒരു ദേശീയ പ്രതിഷേധത്തിനു കൂടി ആഹ്വാനമുണ്ടാകുമെന്ന് അശുതോഷ് അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കാര്യത്തിൽ കേന്ദ്രവുമായുള്ള അടുത്തവട്ട ചർച്ചകൾ ഇന്നു നടക്കും.
National
സിംല: ഹിമാചൽപ്രദേശിൽ ഓടുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറകൾ പതിച്ച് 13 പേർ മരിച്ചു. ആറു മാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ലഹൗൽ-സ്പിത്തി ജില്ലയിൽ ഉദയ്പുർ-പാംഗി റോഡിലായിരുന്നു അപകടം. രണ്ടു പേർ വാഹനത്തിൽനിന്നു ചാടി രക്ഷപ്പെട്ടു.
കുള്ളുവിൽനിന്നു കില്ലറിലേക്കു പോയ എസ്യുവിയിൽ 15 പേരാണുണ്ടായിരുന്നത്. കാഡുവിലെത്തിയപ്പോൾ കൂറ്റൻ പാറകൾ പതിച്ച് വാഹനം പൂർണമായും തകരുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ പിൻഭാഗത്തു തീപിടിച്ചു. സമീപവാസികളും കരസേനാംഗങ്ങളും ചേർന്നു തീയണച്ചു.
കത്തിയമർന്ന വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ 13 പേർ മരിച്ചതായി ലഹൗൽ-സ്പിത്തി ഡെപ്യൂട്ടി കമ്മീഷണർ കിരൺ ബദാന സ്ഥിരീകരിച്ചു.
മണ്ഡി ജില്ലയിലെ ഗുമ്മ മേഖലയിൽ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു.
International
മോസ്കോ: റഷ്യൻ സമുദ്രാതിർത്തിയിലൂടെ കടന്നുപോയ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ജൂലൈ 18നാണ് കരിങ്കടലിൽ എംവി ഒമോർഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിൽ ആകെ ഉണ്ടായിരുന്നത് 10 ജീവനക്കാരാണ്. ഇവരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. ഇതിൽ ഒരു ഇന്ത്യൻ നാവികനാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കരിങ്കടലിൽ ഇത്തരം ആക്രമണങ്ങൾ തുടരുന്നത്. ജൂലൈ 19ന് എംവി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർക്കാണ് ജീവൻ നഷ്ടമായത്. സമുദ്ര യാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വ്യാപാരം തടസരഹിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തു.
ചരക്കു കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനും ആഗോള വ്യാപാരത്തിനും നേരെയുണ്ടാകുന്ന ഇത്തരം ആക്രണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
Kerala
കൊച്ചി: എംഎസ്സി എൽസ 3 കപ്പലപകടത്തിൽ സംസ്ഥാനസർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 9,531 കോടി രൂപ.
സമുദ്ര പരിസ്ഥിതി മലിനീകരണം, പ്രതിരോധ, പരിഹാര ചെലവുകൾ, സാമ്പത്തികനഷ്ടം എന്നീ ഇനങ്ങളിലാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു.
കപ്പലുടമകളും ഇൻഷ്വറൻസ് കമ്പനിയായ നോർത്ത് സ്റ്റാൻഡേർഡും ചേർന്ന് ക്ലെയിംസ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്.
Kerala
കോട്ടയം: ദീപികയും കോട്ടയം സിറിൽസ് ജ്വല്ലറിയും ചേര്‍ന്നൊരുക്കിയ ഫിഫ ലോക കപ്പ്-2026 പ്രവചന മത്സരത്തില്‍ ബംപര്‍ സ്വര്‍ണനാണയം കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ആലച്ചേരി ആനിക്കാത്തോട്ടം ജോബി ജോണിനു ലഭിച്ചു. ഇന്നലെ ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി വിംഗ് ഉദ്യോഗസ്ഥനാണ് ബംപര്‍ സമ്മാന ജേതാവ് ജോബി ജോണ്‍. ഫുട്ബോള്‍ മത്സരത്തോട് ചെറുപ്പം മുതലേ താത്പര്യമുള്ള ജോബിയുടെ ഇഷ് ട ടീമുകളിലൊന്നായിരുന്നു സ്പെയിന്. മത്സരങ്ങളെല്ലാം കാണുകയും വിലയിരുത്തുകയും ചെയ്ത ജോബി എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കിയാണ് പ്രവചനം നടത്തിയത്.
ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മത്സരത്തില്‍ ശരിയുത്തരം അയച്ചവരില്‍നിന്നാണ് ബംപര്‍ സ്വര്‍ണ നാണയ ജേതാവിനെ തെരഞ്ഞെടുത്തത്. ജോബിയുടെ ഭാര്യ ഷെറിന് (സ്റ്റാഫ് നഴ്സ്, പരിയാരം മെഡിക്കല്‍ കോളജ്). മക്കള്‍: അലീന, അലന് (വിദ്യാര്‍ഥികള്‍, സെന്‍ട്രല്‍ സ്കൂള്‍, പയ്യന്നൂര്‍)
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിനു നേരേ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിലും അതിക്രമങ്ങളിലും അന്വേഷണം ശക്തമാക്കി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്).
കഴിഞ്ഞ 20ന് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ സുരക്ഷാസേന അനാവശ്യമായി ബലപ്രയോഗം നടത്തിയെന്ന പരാതികളിന്മേലാണു പരിശോധന ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നശേഷം അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധത്തിനിടെ നിരവധി വിദ്യാർഥികൾക്കു പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റതായി മെഡിക്കൽ രേഖകളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ക്രമസമാധാന പാലനത്തിനായി പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അത്തരം ആയുധങ്ങൾ കൈവശമില്ലെന്നുമാണ് ഡൽഹി പോലീസിന്റെ വാദം.
അന്നേദിവസം നടന്ന സംഭവങ്ങളുടെ പൂർണമായ പശ്ചാത്തലം പരിശോധിക്കാൻ ആർഎഎഫ് ഇൻസ്പെക്ടർ ജനറലിന് സിആർപിഎഫ് നിർദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഉദ്യോഗസ്ഥർക്കുനേരേ പ്രതിഷേധക്കാരിൽനിന്നുണ്ടായ ആക്രമണങ്ങളും പ്രത്യേകം അന്വേഷിക്കും.
പ്രതിഷേധസമയത്ത് നീല യൂണിഫോം ധരിച്ച ആർഎഎഫ് ഉദ്യോഗസ്ഥർ ലാത്തിച്ചാർജ് നടത്തുന്നതിന്റെയും തോക്കുകൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ പൂർണമായി പരിശോധിക്കുമെന്ന് സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.
ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും പുറമെ, ഓടിപ്പോകുന്ന വിദ്യാർഥിയെ കാലിട്ടു വീഴ്ത്തുന്നതും സ്റ്റൺ ഗൺ ഉപയോഗിച്ച് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വസ്തുതകൾ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്കു കടക്കുക.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷം ആസൂത്രിതമാണോയെന്നു ഡൽഹി പോലീസിന് സംശയം. ഇതേത്തുടർന്ന് സംഘർഷത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കുന്നതിന്റെ തിരക്കിലാണു പോലീസ്.
പൊതുമുതൽ നശിപ്പിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങളും ലൈവ് സ്ട്രീമിംഗുകളും ഉൾപ്പെടെയാണു പരിശോധിക്കുന്നത്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. മുഖവും വസ്ത്രവും ഉൾപ്പെടെ വിശകലനം ചെയ്യും. കലാപസമയത്ത് ജന്തർ മന്തറിൽ ഉണ്ടായിരുന്നോയെന്നും സ്ഥിരീകരിക്കും.
തെളിവായി സ്വീകരിക്കുംമുന്‍പ് വീഡിയോദൃശ്യങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കും. സംശയമുള്ള ഒട്ടേറെപ്പേരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിലെ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന 480 ഓളം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നുവെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പ്രതിഷേധത്തിൽ മുങ്ങി.
നീറ്റ് ക്രമക്കേടും പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് എതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രതിപക്ഷം ചോദ്യം ചെയ്തു. ആദ്യം ചർച്ചയ്ക്ക് തയാറാകാതിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയപ്പോൾ ധർമേന്ദ്ര പ്രധാന്റെ രാജിക്കു ശേഷം ചർച്ച എന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം ചുവട് മാറി. ഇതോടെ സമ്മേളനത്തിന്റെ ആദ്യ അഞ്ച് ദിവസവും നടപടികൾ പൂർത്തിയാക്കാതെ ഇരു സഭകളും പിരിയുകയാണുണ്ടായത്. വന്ദേമാതരത്തിന് നിയമ സംരക്ഷണം നൽകുന്ന ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
ഇന്നലെ രാവിലെ 11ന് പാർലമെന്റിന്റെ ഇരുസഭകളും ചേർന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ 12 വരെ ഇരു സഭകളും നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ ചർച്ചയ്ക്ക് തയാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
എന്നാൽ പ്രതിപക്ഷ എംപിമാർ ഇസ്തിഫാ ദോ (രാജി നൽകൂ) എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. പ്രതിപക്ഷത്തെ പല എംപിമാരും ചർച്ച വേണമെന്ന് ആഗ്രഹിക്കുമ്പോൾ രാഹുൽ അതിന് സമ്മതിക്കുന്നില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.
തുടർന്ന് ലോക്സഭയിൽ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എണീറ്റപ്പോൾ സ്പീക്കർ ചേംബറിൽ ഉണ്ടായിരുന്ന പാനൽ അംഗം ജഗദംബിക പാൽ അദ്ദേഹത്തിന് അനുമതി നൽകിയില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സംസാരിക്കാൻ അനുമതി നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പിന്നീട് നൽകിയില്ല. തുടർന്ന് രാഹുൽ ഗാന്ധി സഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ മറ്റ് എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം ശക്തമാക്കി. ഇതോടെ സഭ പിരിയുകയായിരുന്നു.
National
നാഗ്പുർ: നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്രസർക്കാരിനെതിരേ ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലും പ്രതിഷേധം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു ജീവനൊടുക്കിയ അകാൻഷ ചതുർവേദിയുടെ അമ്മ നീലം ചതുർവേദിയാണ് നാഗ്പുരിൽ സമരക്കാരെ അഭിസംബോധന ചെയ്തത്.
പരീക്ഷാ ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് നീലം ചതുർവേദി ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ മയൂർഗഞ്ചുകാരിയായ അകാൻഷ നാഗ്പുരിലെ ഒരു കോച്ചിംഗ് സെന്ററിൽ നീറ്റ് പഠനത്തിനു ചേർന്നിരുന്നു. പരീക്ഷ റദ്ദാക്കിയെന്നറിഞ്ഞതോടെ വീട്ടിലേക്കു തിരിച്ചുപോയ പെൺകുട്ടി പിന്നീട് ജീവനൊടുക്കുകയായിരുന്നു.
ഡൽഹിലെ കോക്രോച്ച് പാർട്ടിയുടെ സമരത്തെ പിന്തുണച്ച് നാഗ്പുരിൽ നടത്തിയ പ്രക്ഷോഭത്തിൽ നൂറുകണക്കിനു യുവാക്കളാണ് പങ്കാളികളായത്.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി ആത്മഹത്യ ചെയ്ത സന ഷെയ്ഖ് (19) എന്ന വിദ്യാർഥിനിയുടെ മാതാപിതാക്കളും കഴിഞ്ഞ ദിവസമെത്തി.
പരീക്ഷാ ക്രമക്കേടുകൾ കാരണം ജൂൺ 21ന് വീണ്ടും നടത്താൻ നിശ്ചയിച്ച നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഹൈദരാബാദിൽ സന ആത്മഹത്യ ചെയ്തത്. ഒന്നിലധികം തവണ പരീക്ഷ എഴുതി മാനസിക സമ്മർദത്തിലായ സന, പരീക്ഷാസംവിധാനത്തിലെ അനിശ്ചിതത്വങ്ങൾ കാരണമാണു ജീവിതം അവസാനിപ്പിച്ചത്.
"സ്വന്തം മകൾക്കുവേണ്ടി മാത്രമല്ല, പരീക്ഷാസമ്മർദം കാരണം ജീവനൊടുക്കിയ 23 വിദ്യാർഥികൾക്കുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്’ -സനയുടെ അമ്മ ഹബീബ് പർവീൺ പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വീഴ്ചകൾ മൂലം കുട്ടികളുടെ ഭാവി തകരുകയാണെന്നും ഇനിയും എത്ര കുട്ടികളുടെ ജീവനെടുക്കുമെന്നും മാതാപിതാക്കൾ രോഷത്തോടെ ചോദിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിന് വലിയ വൈകാരിക പിന്തുണയാണ് ഇവരുടെ സാന്നിധ്യം നൽകിയത്.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കൊടുംചൂടിൽ ആയിരങ്ങൾ ഒരുമിച്ചു പ്രതിഷേധം തുടരുന്നതിനിടെ നൂറുകണക്കിനു പേർക്ക് പനിയും തൊണ്ടവേദനയും ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ.
ജനബാഹുല്യവും തുറസായ സ്ഥലത്തു ദിവസങ്ങളായി തുടരുന്നതുമാണ് പ്രശ്നകാരണമെന്ന് സന്നദ്ധപ്രവർത്തകരായി എത്തിയ ഡോക്ടർമാർ പറഞ്ഞു. അണുബാധ, നിർജലീകരണം ഉൾപ്പെടെ പ്രശ്നങ്ങളും പ്രക്ഷോഭകരെ അലട്ടുകയാണ്.
കടുത്ത പനിയും തൊണ്ടവേദനയും തലവേദനയും മൂലം ഒട്ടേറെപ്പേർ സമീപിച്ചുവെന്ന് ഫൈവ് റിവർ ഹാർട്ട് അസോസിയേഷൻ പ്രവർത്തകയായ പഞ്ചാബിൽനിന്നുള്ള ഡോ. ശിൽപ പറഞ്ഞു. തുറസായ സ്ഥലത്താണ് ഒട്ടേറെയാളുകൾ ഉറങ്ങുന്നത്. ഇത് അണുബാധ ക്ഷണിച്ചുവരുത്തുകയാണ്.
ബുധനാഴ്ച രാത്രിമാത്രം ഇരുനൂറിലധികം ആളുകൾക്ക് പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ നൽകി. പ്രമേഹം, രക്തസമ്മർദം എന്നിവയുമായി പ്രായമേറിയവരും എത്തുന്നുണ്ട്. അവശ്യമരുന്നുകൾ കരുതിയിട്ടുണ്ടെന്നും ഡോ. ശില്പ പറഞ്ഞു.
Leader Page
ഇന്ത്യ അടക്കം 60 രാജ്യങ്ങൾക്കുള്ള പുതിയ തീരുവ അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യക്ക് 10 ശതമാനം തീരുവ. ഒറ്റനോട്ടത്തിൽ ആശ്വാസം. പക്ഷേ, വിശദമായ പരിശോധനയിൽ ആശ്വാസമില്ല എന്നു കാണാം. മാത്രമല്ല പല ഇനങ്ങളിലും ഇന്ത്യക്ക് ആഘാതവും വരുന്നുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾക്കു സാധാരണ കസ്റ്റംസ് തീരുവയ്ക്കു പുറമേയാണ് ഈ 10 ശതമാനം.
ഇന്നലെ കാലാവധി അവസാനിച്ച ഒരു താത്കാലിക തീരുവയ്ക്കു പകരം ചുമത്താൻ പോകുന്ന പല തീരുവകളിൽ ഒന്നു മാത്രമാണ് ഇന്നലെ പ്രഖ്യാപിച്ചത്. അവസാനിച്ച തീരുവ 10 ശതമാനം ആയിരുന്നു. പകരം വന്നതും 10 ശതമാനം. ഇത് അടിമപ്പണിക്കെതിരായ അന്വേഷണത്തിന്റെ ഫലം. കയറ്റുമതി സബ്സിഡി, അമിത ഉത്പാദനശേഷി തുടങ്ങിയ വിഷയങ്ങളിലും അമേരിക്കൻ വ്യാപാരപ്രതിനിധിയുടെ ഓഫീസ് അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ ഫലം വരാനിരിക്കുന്നതേ ഉള്ളൂ.
തീരുവയുദ്ധം തുടരുന്നു
ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം തുടങ്ങിയ തീരുവയുദ്ധം ഇവിടെ തീരുന്നില്ല. ഇന്ത്യയുടെ പ്രശ്നങ്ങളും തീരുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഒപ്പുവയ്ക്കാത്തത്. ഫെബ്രുവരിയിൽ ചർച്ചകൾ തീർന്നതാണ്. 50 ശതമാനമായിരുന്നു അന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ. അതിന്റെ സ്ഥാനത്ത് 18 ശതമാനം തീരുവ ഇന്ത്യ അംഗീകരിച്ചു. പക്ഷേ ട്രംപിന്റെ ‘പകരം തീരുവ’ സംബന്ധിച്ച കേസിൽ യുഎസ് സുപ്രീംകോടതി അന്നു വിധി നൽകിയിരുന്നില്ല. വിധിക്കുമുമ്പ് കരാറിൽ ഒപ്പുവച്ചാൽ വിധിയുടെ ആനുകൂല്യം കിട്ടാതെപോയാലോ എന്ന് ഇന്ത്യ ശങ്കിച്ചു.
വിധി വന്നപ്പോൾ ‘പകരം തീരുവ’ അസാധുവായി. ട്രംപ് വിട്ടുകൊടുത്തില്ല. 1974ലെ വ്യാപാരനിയമത്തിലുള്ള 122-ാം വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ചു പുതിയ താത്കാലിക തീരുവ (10%) ചുമത്തി. ഫെബ്രുവരിയിലെ ആ തീരുവയുടെ പരമാവധി കാലാവധിയായ 150 ദിവസം ഇന്നലെ തീർന്നു. അതിനുമുമ്പ് നിയമത്തിലെ 301-ാം വകുപ്പ് പ്രകാരം ചില അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. അതിലൊന്നാണ് അടിമപ്പണി.
അടിമപ്പണി ഇല്ലെങ്കിലും...
ഇന്ത്യയിൽ അടിമപ്പണി ഉണ്ടെന്നു കണ്ടെത്തിയിട്ടില്ല. അങ്ങനെ പരാതിയുമില്ല. പക്ഷേ, യുഎസ് വ്യാപാര പ്രതിനിധി ഉടക്കി. ഇന്ത്യക്കു 12.5 ശതമാനം തീരുവ ചുമത്തുമെന്നു മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് അടിമപ്പണി ഉപയോഗിച്ചു നിർമിച്ച ഒന്നും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യാൻ പാടില്ല എന്ന ഉത്തരവ് ജൂലൈ 13നു പുറപ്പെടുവിച്ചു. അതു ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ 12.5ൽനിന്നു 10 ശതമാനം തീരുവ പട്ടികയിലേക്കു മാറ്റിയത്.
സബ്സിഡി, അമിത ഉത്പാദനം തുടങ്ങിയ വിഷയങ്ങളിലും ഇതേപോലെ തീരുവ വന്നെന്നു വരാം. വന്നില്ലെന്നും വരാം. അവയിൽ അന്വേഷണം കഴിഞ്ഞു ഫയൽ ക്ലോസ് ചെയ്താലേ ആശ്വസിക്കാനാകൂ. എങ്കിലും 12.5 ൽനിന്ന് ഒഴിവായത് ചെറിയ ആശ്വാസമാകും.
അവരും നമ്മളും ഒപ്പം
തീരുവ മാത്രമല്ല വിഷയം. നമുക്കു വ്യാപാരമത്സരമുള്ള രാജ്യങ്ങൾക്കും ഇതേ നിരക്കുതന്നെയാണ്. വസ്ത്രകയറ്റുമതിയിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവയോട് ഇന്ത്യക്കു മത്സരമുണ്ട്. അവയ്ക്കും ഇതേ നിരക്കു തന്നെ.
ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ എന്നിവയോടു മത്സരിച്ചാണു പല ഇനങ്ങളിലും ഇന്ത്യ കയറ്റുമതി സാധിക്കുന്നത്. അവർക്കും 10 ശതമാനം തന്നെ. ഇന്ത്യക്കു മത്സരമുള്ള ചൈന, വിയറ്റ്നാം രാജ്യങ്ങൾക്കു 12.5 ശതമാനം തീരുവ ഉണ്ട്. 2.5 ശതമാനം അധികം.
മറ്റൊരു പാരയും തീരുവയിൽ ഉണ്ട്. അമേരിക്കയിൽനിന്നു പരുത്തി വാങ്ങി വസ്ത്രങ്ങളും തുണികളും ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നവർക്കു മൂന്നു വർഷത്തേക്കു തീരുവ ഒഴിവാക്കുന്നു. ബംഗ്ലാദേശും കംബോഡിയയും ഇന്തോനേഷ്യയും മലേഷ്യയും ഈ ഒഴിവിന് അർഹരാകും. മൂന്നു വർഷത്തേക്ക് ഇന്ത്യൻ വസ്ത്ര കയറ്റുമതിക്കാർക്ക് ഈ രാജ്യങ്ങൾ വലിയ വെല്ലുവിളി ആകും എന്നർഥം.
വലിയ വ്യാപാരപങ്കാളി
ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് അമേരിക്ക. ഒന്നാമത്തേത് ചൈന. ഇന്ത്യ-ചൈന വ്യാപാരം 2025ൽ 15,560 കോടി ഡോളറിന്റേതായിരുന്നു. അതിൽ 13,100 കോടി ഡോളറും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ആണ്. അങ്ങോട്ടു കയറ്റുമതി 2,460 കോടി ഡോളർ മാത്രം.
അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം 14,940 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത് 10,380 കോടി ഡോളർ. ഇന്ത്യ ഇറക്കുമതി ചെയ്തത് 4,560 കോടി ഡോളർ. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യമായതു കൊണ്ട് അമേരിക്കയോട് ഉടക്കാൻ ഇന്ത്യക്കു താത്പര്യമില്ല.
എന്നാൽ, 301-ാം വകുപ്പുപ്രകാരമുള്ള അന്വേഷണ പ്രഹസനങ്ങളും തീരുവ ഭീഷണിയും ഇന്ത്യയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, ഗവൺമെന്റ് അക്കാര്യത്തിൽ തന്ത്രപരമായ മൗനമാണു പുലർത്തുന്നത്. മനുഷ്യാവകാശങ്ങൾ, വ്യാപാരമത്സരം തുടങ്ങിയ കാര്യങ്ങളിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന ആത്മാർഥതയില്ലാത്ത താത്പര്യത്തെ നാടകം എന്നു വിളിച്ചു വിമർശിക്കാൻ പോലും ഇന്ത്യ തയാറാകുന്നില്ല.
വ്യാപാരവും യുദ്ധംതന്നെ
പണമുള്ളവനാണു കമ്പോളത്തിലെ രാജാവ് എന്നും പണമുള്ളവൻ തോന്ന്യാസം കാണിച്ചാൽ വിമർശിക്കാൻ ആളുകളില്ല എന്നും ആണ് ഇതിൽ കാണുന്നത്. ഇന്ത്യൻ കയറ്റുമതിയുടെ 18 -20 ശതമാനം നേരിട്ട് അമേരിക്കയിലേക്കു പോകുന്നു. വേറൊരു ഏഴെട്ടു ശതമാനം മറ്റു രാജ്യങ്ങളിൽ മൂല്യവർധന വരുത്തിയോ പായ്ക്കിംഗ് മാറ്റിയോ അമേരിക്കയിലേക്കു പോകുന്നു.
അമേരിക്കക്കാർ വാങ്ങുന്നില്ലെങ്കിൽ കൊഞ്ചും മറ്റും കൂടിയ വിലയ്ക്കു വാങ്ങാൻ അധികം ആൾക്കാർ ഇല്ലെന്നു കഴിഞ്ഞ വർഷം മനസിലായതാണ്. അതുകൊണ്ട് എല്ലാവരും മൗനം അലങ്കാരമായി കൊണ്ടുനടക്കുന്നു. ലോകവ്യാപാരത്തിലെ സർവ കരാറുകളും മര്യാദകളും കാറ്റിൽ പറത്തി ട്രംപ് തന്റെ ഇംഗിതം അടിച്ചേൽപ്പിച്ചപ്പോൾ കൂട്ടായി ചെറുക്കാൻ വലിയ വമ്പ് ഭാവിച്ചിരുന്ന യൂറോപ്യൻ യൂണിയൻപോലും ഉണ്ടായില്ല.
ആ വിജയത്തിന്റെ തുടർച്ചയായുള്ള അശ്വമേധമാണ് ട്രംപിന്റെ പുതിയ തീരുവയിലും മുൻപു പ്രഖ്യാപിച്ച ജനറിക് ഔഷധ തീരുവയിലും കാണുന്നത്. മിസൈലുകളും ഡ്രോണുകളും കൊണ്ടുള്ള യുദ്ധങ്ങളേക്കാൾ നശീകരണശേഷി കുറഞ്ഞതല്ല വ്യാപാരയുദ്ധം. ജനങ്ങളെ കൊല്ലുന്നില്ലെങ്കിലും അവരുടെ തൊഴിലും വരുമാനവും ഇല്ലാതാക്കാൻ ലക്ഷ്യംതെറ്റിയ വ്യാപാരയുദ്ധങ്ങൾക്കു കഴിയും.
National
ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരേ അക്രമം അഴിച്ചുവിട്ട പോലീസുകാരെ തിരിച്ചറിയാൻ വെബ്സൈറ്റ് അവതരിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പരിക്കേറ്റവർക്കും പോലീസ് അതിക്രമം നേരിട്ടവർക്കും ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാവുന്ന രീതിയിലായിരിക്കും വെബ്സൈറ്റെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ഇതുപ്രകാരം അക്രമം നടത്തിയവർക്കെതിരേ പരാതികൾ നൽകുമെന്നും പോലീസ് എഫ്ആഐർ രേഖപ്പെടുത്താൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിജെപി അറിയിച്ചു. അക്രമം നടത്തിയവർ പോലീസുകാർ മാത്രമല്ലെന്നും ഗുണ്ടകളാണെന്നും സൗരവ് കുറ്റപ്പെടുത്തി.
Leader Page
എന്റെ മുന്‍ കാമുകന് പോലും എന്നെ ഇത്രയധികം അവഗണിച്ചിട്ടില്ല. ഒരു കൈയില്‍ വൈഫൈയും മറുകൈയില്‍ സത്യവും പിടിച്ചുകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് - മെഡിക്കല്‍ നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ജെന്‍സീയുടെ ചില പ്രയോഗങ്ങളാണിത്.
കുച്ചു പുച്ചു, റിസൈന്‍ കരോ (രാജിവയ്ക്കൂ). വിദ്യാഭ്യാസ മന്ത്രിയെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വൈറലായ ടോഡ്ലര്‍ ഓഡിയോ ക്ലിപ്പിലെ ഈ പരിഹാസ സ്പിന്നിന്റെ ലെവലൊന്നു വേറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഇത്തരം പരിഹാസമുണ്ട്. എല്ലാ മതങ്ങളെയും ജാതികളെയും ലിംഗഭേദങ്ങളെയും ഒന്നിപ്പിച്ചതിനു കേന്ദ്രസര്‍ക്കാരിനു നന്ദി പറയാനും വിദ്യാര്‍ഥികള്‍ മറന്നില്ല. മൊബൈലിലും ലാപ്ടോപ്പിലും നോക്കി സമയം കളയുന്നവരാണു യുവാക്കളെന്നു തെറ്റിദ്ധരിച്ചവരുടെ വായടപ്പിക്കുന്നതാണു ധൈര്യത്തോടെ തെരുവിലിറങ്ങി പോരാടിയ വിദ്യാര്‍ഥികള്‍.
ചെറുത്തുനില്പിന്റെ രാഷ്ട്രീയം
ജന്തര്‍ മന്തറില്‍ നീണ്ട പ്രസംഗങ്ങളില്ല. പകരം ഇന്‍സ്റ്റഗ്രാം റീലുകളും മീമുകളും അടക്കമുള്ള സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ പ്രതിഷേധത്തിന്റെ ഭാഷയെ പുനര്‍നിര്‍വചിക്കുന്നു. രസകരവും കുറിക്കു കൊള്ളുന്നതുമായ മുദ്രാവാക്യങ്ങള്‍, സ്റ്റിക്കറുകള്‍, ജിഫ്, കാര്ട്ടൂണുകള്, പോസ്റ്ററുകള്‍, പ്ലാക്കാര്‍ഡുകള്‍, വേഷവിധാനങ്ങള്‍ തുടങ്ങിയവയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കുന്നത്.
ലോകത്താകെ ജനാധിപത്യത്തിന്റെ മറവില്‍ ഏകപക്ഷീയമായി ഭരിക്കുന്നവര്ക്കെതിരേയുള്ള ചെറുത്തുനില്പിന്റെ പുതുരാഷ്ട്രീയമാണ് ഇന്ത്യയിലും ഉണ്ടായത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയിലും കൊടിക്കീഴിലുമല്ലാതെ പ്രതികരിക്കുന്ന ജെന്‍സി മുന്നറിയിപ്പാണ്. ദളിതനും ആദിവാസിയും നയിച്ച ഇന്ത്യയിലെ സമരമെന്ന പ്രത്യേകതയുമുണ്ട്. സിജെപി നേതാവ് അഭിജിത് ദിപ്കെ ദളിതനും 26 ദിവസം ഉപവസിച്ചു സമരത്തിനു ശക്തി പകര്‍ന്ന സോനം വാംഗ്ചുക്ക് ആദിവാസിയുമാണ്. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടിയല്ല ഇരുവരും പോരാടിയതെന്നതും ശ്രദ്ധേയമായി.
പാറ്റകള്‍ പെരുകിയ ആക്ഷേപം
പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ പാറ്റകളോട് (കോക്രോച്ച്) ഉപമിച്ച സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പ്രയോഗത്തെ ആക്ഷേപഹാസ്യ രാഷ്ട്രീയ സ്വത്വത്തിന്റെ ബാഡ്ജാക്കി മാറ്റിയതാണു കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന സിജെപി. വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ നിഷ്ഠുര മര്‍ദനത്തിന്റെ വീഡിയോകള്‍ കണ്ടു സമയം പാഴാക്കാനില്ലെന്നു പറഞ്ഞ ഇതേ ചീഫ് ജസ്റ്റീസിനെതിരേ വന്ന പരിഹാസ ട്രോള്‍മഴയില്‍ കണ്ടതു രാജ്യത്തിന്റെ നൊമ്പരമാണ്.
നീറ്റ് പരീക്ഷയില്‍ ആവര്‍ത്തിക്കുന്ന ക്രമക്കേടുകള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ പി.എസ്. നരസിംഹയും അലോക് അരാദേയും അടങ്ങിയ ബെഞ്ചിന്റെ ഇന്നലത്തെ നിരീക്ഷണം പ്രതീക്ഷയാണ്.
അവഗണിച്ച് തീയില്‍ ചാടി
തുടക്കത്തില്‍ അവഗണിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിനും പ്രതിപക്ഷ സമരങ്ങള്‍ക്കും മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയിട്ടും പ്രശ്നം ആളിക്കത്തുകയാണ്. മന്ത്രി രാജിവച്ചാലും ഇല്ലെങ്കിലും പെട്ടെന്നു തീയണയാനിടയില്ല. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസം ചര്‍ച്ചയ്ക്കുള്ള നോട്ടീസുകളും സ്പീക്കറെ കണ്ടുള്ള ആവശ്യവും തള്ളിയ സര്‍ക്കാരിനു മൂന്നാം ദിവസം ചര്‍ച്ചയ്ക്കു തയാറാണെന്നു പ്രഖ്യാപിക്കേണ്ടിവന്നു. എന്നിട്ടും വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂര്‍ണമായി സ്തംഭിച്ചു.
Kerala
ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി വീണ വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നക്കുണ്ടിലെ പൂമരത്തിൽ നിഷ (44) ആണ് മരിച്ചത്. സംസ്കാരം നാളെ അഞ്ചിന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിൽ.
വ്യാഴാഴ്ച രാവിലെ 11 നായിരുന്നു അപകടം. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കാർപോർച്ചിനു മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റും തകർത്ത് മുറ്റത്തേക്കു വീഴുകയായിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിഷ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: ബെന്നി പൂമരത്തിൽ. മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (രണ്ടുപേരും നഴ്സിംഗ് വിദ്യാർഥികൾ, ബംഗളൂരു).
Business
കൊച്ചി: ധനകാര്യ സേവനദാതാക്കളായ മഹീന്ദ്ര ഫിനാൻസിന്റെ സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ച് 899 കോടി രൂപയായി ഉയർന്നു. ഈ കാലയളവിൽ മൊത്തവരുമാനം 12 ശതമാനം വർധിച്ച് 4,974 കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 13 ശതമാനം വാർഷികവളർച്ചയോടെ 1,37,449 കോടി രൂപയായി ഉയർന്നു. ആദ്യപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനയോടെ 15,564 കോടി രൂപയുടെ വായ്പകളാണു വിതരണം ചെയ്തത്.
സംയോജിത അടിസ്ഥാനത്തിൽ കമ്പനിയുടെ മൊത്തവരുമാനം 14 ശതമാനം വർധിച്ച് 5,725 കോടി രൂപയായും അറ്റാദായം 75 ശതമാനം വാർഷിക വളർച്ചയോടെ 927 കോടി രൂപയായും ഉയർന്നതായി അധികൃതർ വ്യക്തമാക്കി.
Business
ബംഗളൂരു: സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. അടുത്ത 30 ദിവസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഫുഡ് ഡെലിവറി രംഗത്ത് മത്സരം കടുക്കുന്നതിനിടെയാണ് ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയുമാണ് ഈ മേഖല ഭരിക്കുന്നത്. റാപ്പിഡോയുടെ ‘ഓൺലി’, ONDC പ്ലാറ്റ്ഫോമുകൾ എന്നിവയും വിപണിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കുന്നുണ്ട്.
കൂടാതെ സ്വിഗ്ഗി ബോൾട്ട്, ബ്ലിങ്കിറ്റിന്റെ ‘ബിസ്ട്രോ’, സെപ്റ്റോ കഫേ എന്നിവയിലൂടെ 10 മിനിറ്റുകൊണ്ട് ഭക്ഷണം എത്തിക്കുന്ന പുതിയരീതിയും രാജ്യത്ത് വലിയ പ്രചാരം നേടുന്നുണ്ട്.
അടുത്തിടെ ‘മിനിറ്റ്സ്’ എന്ന സേവനത്തിലൂടെ ക്വിക് കോമേഴ്സ് മേഖലയിലേക്കും ഫ്ലിപ്കാർട്ട് ശക്തമായി ചുവടുവച്ചിരുന്നു. 800ലധികം ഡാർക്ക് സ്റ്റോറുകളുമായി പ്രവർത്തിക്കുന്ന ഫ്ലിപ്കാർട്ട് മിനിറ്റ്സ്; ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് എന്നിവയ്ക്കു കടുത്ത മത്സരമാണ് ഉയർത്തുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫുഡ് ഡെലിവറിയിലേക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Business
കണ്ണൂർ: സഞ്ചാരികൾ യാത്ര പോകാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യത്യസ്ത സംസ്കാരത്തിന്റെയും പുരാതന ക്ഷേത്രങ്ങളുടെയും ആധുനികതയുടെ മഹാനഗരമായ സൗത്ത് കൊറിയൻ ടൂർ പാക്കേജുകളുമായി സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.
കെ. പോപ്പ്, കെ ഡ്രാമ, ചെറി ബ്ലോസം പൂക്കൾ, കൊറിയൻ സ്ട്രീറ്റ് ഫുഡ് കൂടാതെ കൺവീനിയൻസ് സ്റ്റോറുകളുടെയും അതിപ്രസരം റീൽസിലൂടെ കാണുന്ന മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ് ഈ ഏഷ്യൻ രാജ്യം.
സെപ്റ്റംബർ 12ന് പുറപ്പെടുന്ന എട്ടു ദിവസത്തെ കൊറിയൻ യാത്ര സഞ്ചാരികൾക്കു തെരഞ്ഞെടുക്കാം. ദക്ഷിണകൊറിയയിലേക്ക് ഗ്രൂപ്പ് യാത്ര പാക്കേജുകളും നിങ്ങളുടെ ഇഷ്ടാനുസൃതം തയാറാക്കുന്ന കസ്റ്റമൈസ്ഡ് യാത്ര പാക്കേജുകളും സാന്റാമോണിക്ക ഒരുക്കുന്നുണ്ട്.
കൊറിയയിലെ വസന്തകാലം കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് സഞ്ചാരികളുടെ തിരക്കാണ്. രാജ്യം മുഴുവൻ പൂക്കുന്ന പിങ്ക് നിറത്തിലുള്ള ചെറി പൂക്കൾ, സൗമ്യവും സുഖകരവുമായ കാലാവസ്ഥ, ദക്ഷിണകൊറിയയെ ശരിക്കും ഒരു പറുദീസയായി മാറ്റുന്നു.
ദക്ഷിണകൊറിയയിലെ സോൾ, ബുസാൻ, നാമി ഐലൻഡ്, ജിയോംഗ്ജു, ഗാപ്യോംഗ്, ഗംചേയോൻ നഗരങ്ങൾ എല്ലാ കാലാവസ്ഥയിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സുന്ദരമാണ്. ഗംചേയോൻ വില്ലജ്, ലോട്ടെ വേൾഡ് ടവർ, ഇംജിൻഗാക് പാർക്ക്, ചിയോങ്ഗീചോൺ ലേക് ഡോറ ഒബ്സർവേറ്ററി, പൈതൃക പട്ടികയിലെ ചാങ്ഡിയോക്ഗുങ് പാലസ്, ചരിത്രഗ്രാമമായ ബുക്ചോണ് ഹാനോക്, കൊറിയന്‍ കൊട്ടാരമായ ഗ്വാഘ്ബോക്ഗുങ് പാലസ് എന്നിവയെല്ലാം കാണേണ്ട കാഴ്ചകളാണ്.
കേരളത്തിൽ കൊറിയ ടൂറിസം ഓർഗനൈസേഷന്റെ (കെടിഒ) ഔദ്യോഗിക പങ്കാളിയാണ് സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്. കേരളത്തിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് ദക്ഷിണകൊറിയ ഒരു പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും അങ്ങോട്ടുള്ള യാത്രകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനുമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കൊറിയൻ യാത്ര പാക്കേജുകളെക്കുറിച്ച് കൂടുതലറിയാൻ ഫോൺ: 0484-2846999, 8304000999.
Kerala
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. എ. കൗശികനും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്.
ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും അനാഥത്വത്തിലാകുന്ന സാഹചര്യമായി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ ഡയറക്ടറായാണ് എ. കൗശികൻ ഡെപ്യൂട്ടേഷനിൽ പോകുന്നത്. ഓഗസ്റ്റ് ആദ്യം അദ്ദേഹം കേരളം വിടും.
തീവ്ര വോട്ടർപട്ടിക പരിഷ്കരണവും (എസ്ഐആർ) നിയമസഭാ തെരഞ്ഞെടുപ്പും കേരളത്തിൽ ഏറെ വിവാദങ്ങളില്ലാതെ പൂർത്തിയാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. കേൽക്കർ ഒന്നര മാസം മുൻപ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി പോയിരുന്നു. ഇതേ ത്തുടർന്നാണ് സിഇഒയുടെ ഒഴിവിൽ എ. കൗശികനെ നിയമിച്ചത്.
ഏറെനാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ടിക്കാറാം മീണ ഒഴിഞ്ഞ ശേഷം സഞ്ജയ് എം. കൗളും പ്രണാബ് ജ്യോതിനാഥും ചുരുങ്ങിയ കാലം വീതം ചുമതല വഹിച്ചിരുന്നു. പിന്നീടാണ് രത്തൻ യു. കേൽക്കർ സിഇഒയായി എത്തിയത്.
Kerala
ആലുവ: കാവൽ മന്ത്രിസഭയുടെ സമയത്ത് രജിസ്ട്രേഡ് കത്തുകളടക്കം പൊതുജനങ്ങളുടെ പരാതികൾ തിരിച്ചയച്ച സംഭവത്തിൽ വിശദീകരണവുമായി പൊതുഭരണ വകുപ്പ്.
2026 മേയ് നാലുമുതൽ കാവൽ മന്ത്രിസഭയുടെ പ്രവർത്തനം പൂർണമായും പുതിയ സർക്കാർ അധികാരമേൽക്കുന്നതിന്റെ ഭാഗമായി അവസാനിപ്പിക്കുന്നതിന്റെ തിരക്കിലായിരിക്കാം ഓഫീസ് തപാൽ കൈപ്പറ്റാതിരുന്നതെന്നാണ് പൊതുഭരണവകുപ്പ് വ്യക്തമാക്കുന്നത്.
പ്രവർത്തനം നിർത്തിയതായി കാണിച്ചാണ് കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തുകൾ കൈപ്പറ്റാതെ തിരിച്ചയച്ചത്. ഇതിനെതിരേ ചീഫ് സെക്രട്ടറിക്ക് പൊതുപ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.
തൃശൂർ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ ഭാര്യ ഷഫ്ന അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് അയച്ച രജിസ്ട്രേഡ് കത്തുകൾ, ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നു കാണിച്ചാണ് തിരിച്ചയച്ചത്. എന്നാൽ, അതേ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജീവനക്കാർ ജോലി ചെയ്തതായി കാണിച്ച് ആനുകൂല്യം നേടിയതടക്കം പരിശോധിക്കണമെന്ന് അഡ്വ. കുളത്തൂർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പിണറായി വിജയനെ ഗവർണർ കാവൽ മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച കത്തുകൾ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൈപ്പറ്റാത്തതിനെത്തുടർന്നാണ് തപാൽ വകുപ്പ് തിരിച്ചയച്ചത്. ഇതിനെതിരേയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.
Kerala
തിരുവനന്തപുരം: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരേ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ. രണ്ടാം കേരള നിയമസഭയിലെ ഒരു എംഎൽഎയുടെ വിധവ എന്ന രീതിയിൽ പി.കെ. ശ്രീമതി പെൻഷൻ വാങ്ങുന്നുവെന്നായിരുന്നു വ്യാജവാർത്ത.
വ്യാജ വാർത്തയുടെ പ്രചാരണം സംബന്ധിച്ച് സൈബർ ഓപ്പറേഷൻസ് വിഭാഗം ഐജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനാണ് ഉത്തരവിട്ടത്. വ്യാജ പ്രചാരണം സംബന്ധിച്ചു പി.കെ. ശ്രീമതി, മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ പരാതിയിലാണ് അന്വേഷണം.
അന്തരിച്ച എംഎൽഎയുടെ ഭാര്യ എന്ന പേരിലുള്ള പെൻഷൻ താൻ വാങ്ങുന്നുവെന്ന വ്യാജപ്രചാരണം സംബന്ധിച്ചു കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിക്കവേ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് പി.കെ. ശ്രീമതി മുഖ്യമന്ത്രിക്കു പരാതിയും നൽകി. മുഖ്യമന്ത്രി പരാതി ആഭ്യന്തര മന്ത്രിക്കു കൈമാറി. തുടർന്നാണ് ഐജി തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
വ്യാജപ്രചാരണം സംബന്ധിച്ചു തന്നെ ഒരു മാധ്യമപ്രവർത്തക വിളിച്ചു കാലിൽ വീണു മാപ്പു ചോദിക്കാൻ തയാറാണെന്ന് അറിയിച്ചതായി പി.കെ. ശ്രീമതി പറഞ്ഞു. ഇത്തരം അപകീർത്തി പ്രചാരണത്തിൽ ക്ഷമിക്കാൻ താൻ തയാറല്ലെന്ന് അറിയിച്ചതായും ശ്രീമതി പ്രതികരിച്ചു.
Kerala
കണ്ണൂർ: വ്യാജവാർത്ത നല്‍കിയവർക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ.
കോൺഗ്രസ്, ബിജെപി നേതാക്കളും വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. നേരത്തെ പി.ടി. തോമസ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അന്ന് രോഗമായതിനാൽ നിയമനടപടി എടുത്തില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
വ്യാജവാർത്ത നൽകിയവർക്കെതിരേ സർക്കാർ അടിയന്തരമായി കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി സംവിധാനത്തെ അടിമുടി പുതുക്കിപ്പണിയുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു സിപിഎം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ സംഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന പ്രത്യേക സംസ്ഥാന സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ടു നിർദേശിച്ചിട്ടുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും മാറ്റങ്ങൾ മേൽഘടകം മുതൽ കീഴ്ഘടകങ്ങൾ വരെ നടപ്പാക്കുമെന്നും സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ പിടിപ്പുകേടിൽ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
വിളക്കന്നൂർ(കണ്ണൂർ): ഈശോയുടെ തിരുമുഖം പതിഞ്ഞ തിരുവോസ്തി ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന് ദിവ്യകാരുണ്യം അടയാളമേകിയ വിളക്കന്നൂരിന്റെ മണ്ണിൽ നിത്യനിദ്ര. ദിവ്യകാരുണ്യ അടയാളത്തിനു സാക്ഷ്യംവഹിച്ച അൾത്താരയോടും പ്രിയജനത്തോടും വിടചൊല്ലിയ പതിക്കലച്ചന് യാത്രമൊഴിയേകാൻ ആയിരങ്ങൾ ഒഴുകിയെത്തി.
വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, തോമസച്ചന്റെ കുടുംബാംഗമായ ഫാ. ജോസ് പൂവന്നിക്കുന്നേൽ എന്നിവർ സഹകാർമികരായി.
ഇന്നലെ രാവിലെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലായിരുന്നു സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം. തുടർന്ന് രാവിലെ എട്ടരയോടെ മൃതദേഹം വിളക്കന്നൂർ പള്ളിയിലെത്തിച്ചു. അപ്പോഴേക്കും ആയിരങ്ങൾ പള്ളിയങ്കണത്തിൽ നിറഞ്ഞിരുന്നു.
നൂറുകണക്കിന് വൈദികരും സിസ്റ്റേഴ്സും സംസ്കാര ശുശ്രൂഷകൾക്ക് സാക്ഷികളായി. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തിയതോടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംസ്കാരചടങ്ങുകൾ പൂർത്തിയായത്.
മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയസാമൂഹിക മേഖലകളിലെ നിരവധിപേരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.
Kerala
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം 27ന് രാവിലെ പത്തിന് പാലാരിവട്ടം പിഒസിയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു.
മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഫാ. തോമസ് ഷൈജു ചിറയിൽ അധ്യക്ഷത വഹിക്കും.
Kerala
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരത്തിനുളള രജിസ്ട്രേഷൻ ഇന്ന് പൂർത്തിയാകും.
സ്കൂളിലെ ആകെയുള്ള വിദ്യാർഥികളിൽ 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ മത്സരത്തിൽ പങ്കാളികളാക്കുന്ന സ്കൂളുകളെ ‘80-ാം സ്വാതന്ത്ര്യദിന’ ആഘോഷ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. പ്രേമലു, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ കാമ്പസുകളുടെ പ്രിയങ്കരിയായ മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും കാത്തിരിക്കുന്നത്.
ഈ വമ്പൻ സംരംഭത്തിന് കരുത്തേകിക്കൊണ്ട് കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ദീപികയോടൊപ്പം കൈകോർക്കുന്നു: അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് കാഞ്ഞിരപ്പള്ളി, ട്രെൻഡ്സ്, ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ, ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് & റിസോർട്ട്സ് കോഴിക്കോട്, സൗത്ത് ഇന്ത്യൻ ബാങ്ക്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് പറശിനിക്കടവ് കണ്ണൂർ, സ്മാർട്ട് മീഡിയ കോളജ് തൃശൂർ.
ഇന്ത്യയിലെ ആദ്യത്തെ മലയാള ദിനപത്രമായ ദീപികയുടെ 140-ാം വാർഷികം, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികം എന്നിവയുടെ ഭാഗമായാണ് പെയിന്റിംഗ് മഹോത്സവം സംഘടിപ്പിക്കുന്നത്. ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.
വിജയികൾക്ക് സർപ്രൈസ് സമ്മാനം: ‘ഫോഗി മൗണ്ടൻ’ സൗജന്യ പാസ്!
മത്സരത്തിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്കായി ആവേശകരമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. കോഴിക്കോട് കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ‘ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക് ആൻഡ് റിസോർട്ട്സി’ൽ ഒരു ദിവസം മുഴുവൻ സൗജന്യമായി ചെലവഴിക്കാനുള്ള പ്രവേശന പാസ് ദീപിക നൽകും.
മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വാട്ടർ തീം പാർക്ക്, ത്രില്ലിംഗ് അഡ്വഞ്ചർ റൈഡുകൾ, കിഡ്സ് പാർക്ക് എന്നിവ തികച്ചും സൗജന്യമായി ആസ്വദിക്കാൻ വിദ്യാർഥികൾക്ക് അപൂർവ അവസരമാണ് ലഭിക്കുന്നത്.
ഓരോ കാറ്റഗറിയിലെയും ഒന്നാം സമ്മാന വിജയികൾക്കും, പങ്കെടുക്കുന്ന ഓരോ 50 കുട്ടികളിൽ ഒരാൾക്ക് വീതം ലഭിക്കുന്ന രണ്ടാം സമ്മാന ജേതാക്കൾക്കുമാണ് ഫോഗി മൗണ്ടൻ പാസ് അധികമായി ലഭിക്കുക.
സ്പെഷൽ സ്കൂൾ കുട്ടികൾക്കായി പ്രത്യേക മത്സരം
ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷൽ സ്കൂൾ കുട്ടികൾക്കായി ‘കളർ ഇന്ത്യ’ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്യേണ്ട വിധം: RDLERP.com എന്ന വെബ്സൈറ്റ് പോർട്ടൽ വഴിയോ പത്രത്തിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തോ സ്കൂളുകൾക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
Kerala
കൊച്ചി: വയനാട് കള്ളാടിയില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുണ്ടെന്ന് ഹൈക്കോടതി.
പരിസ്ഥിതി അനുമതി ലഭിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ടു തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന അഥോറിറ്റി നിലപാടിനെ വിമര്‍ശിച്ചാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ഉത്തരവാദിത്വത്തില്‍നിന്ന് അഥോറിറ്റിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു കോടതി വ്യക്തമാക്കി.
സംഭവത്തില്‍ ദുരന്തനിവാരണ അഥോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ മറുപടി നല്കാന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും മുന്‍കരുതല്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ചൂരല്‍മല ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് കള്ളാടി വിഷയവും പരിഗണിക്കുന്നത്.
Kerala
തൃശൂർ: കഴുത്തിലെ സ്പൈനൽ കോഡിനോടു ചേർന്നുള്ള സംരക്ഷണപാളികളിൽ അപൂർവമായി ഉണ്ടാകുന്ന രക്തസ്രാവത്തെത്തുടർന്ന് പക്ഷാഘാതത്തിന്റെ പിടിയിലായ മുപ്പതുകാരിക്ക് അമല മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ. രോഗിയെ പൂർണമായും സാധാരണജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ ഡോക്ടർമാർക്കു കഴിഞ്ഞു.
കൈകാലുകളുടെ ശക്തി വേഗത്തിൽ ക്ഷയിച്ച് ഇടതു കൈകാലുകൾ പൂർണമായും തളരുകയും വലതു ഭാഗത്ത് ചലനശേഷി കുറയുകയുംചെയ്ത നിലയിലാണ് തൃശൂർ സ്വദേശിയായ യുവതിയെ ആശുപത്രിയിലെത്തിച്ചത്. എംആർഐ പരിശോധനയിൽ സ്പൈനൽ കോർഡിൽ രക്തസ്രാവം കണ്ടെത്തി.
സ്പൈനൽ കോഡിന്റെ സംരക്ഷണ പാളികൾക്കുള്ളിൽ ഉണ്ടാകുന്ന ഈ രക്തസ്രാവം വളരെ അപൂർവവും അപകടകരവുമാണ്. രോഗിക്ക് ഓട്ടോഇമ്യൂൺ രോഗം ഉണ്ടായിരുന്നതിനാൽ മറ്റു ഗുരുതരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതുമൂലം ശസ്ത്രക്രിയ ഏറെ സങ്കീർണമായി.
അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കൈകാലുകൾക്ക് സ്ഥിരമായ പക്ഷാഘാതം, ശ്വാസകോശ പ്രവർത്തനം നിലയ്ക്കൽ എന്നിവയ്ക്കും മരണത്തിനുംവരെ കാരണമായേക്കാവുന്ന അവസ്ഥയായിരുന്നു.
ന്യൂറോസർജൻ ഡോ. ദിലീപ് രാജശേഖരൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. അഭിഷേക്, റേഡിയോളജി വിഭാഗത്തിലെ ഡോ. ജിജോ ജോസഫ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജൂലി പി. ബേബി, ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ഡോ. വിനു വിപിൻ, ഹിമറ്റോളജി വിഭാഗത്തിലെ ഡോ.കെ.ആർ. ജഗൻ, ഇന്റൻസീവ് കെയർ വിഭാഗം എന്നിവരുടെ കൂട്ടായ പരിശ്രമമാണ് രോഗിയെ സാധാരണ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്.
Kerala
ചരല്‍ക്കുന്ന്: കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും കൃഷിക്കാര്‍ക്ക് കൂടുതല്‍ ഗുണകരമായി മുമ്പോട്ടു പോകുന്നതിനും റബര്‍ വില സ്ഥിരതാഫണ്ട് 300 രൂപാ ആയി വര്‍ധിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭാവികാലഘട്ടത്തില് നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്.
ചരല്‍ക്കുന്ന് ടി.യു. കുരുവിള നഗറില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐക്യ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നിറവേറ്റാന്‍ പ്രഥമ ബജറ്റിലൂടെ റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ച സര്‍ക്കാരിനെ ജോസഫ് അഭിനന്ദിച്ചു.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയര്മാന് മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, ഷിബു തെക്കുംപുറം, റെജി ചെറിയാന്, വിനു ജോബ്, ട്രഷറര്‍ എബ്രഹാം കലമണ്ണില്‍, ഡി.കെ. ജോണ്‍, ജോണ്‍ കെ. മാത്യൂസ്, കൊട്ടാരക്കര പൊന്നച്ചന്, കെ.എഫ് . വര്‍ഗീസ്, ഡോ. ഗ്രേസമ്മ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) സംസ്ഥാന അസംബ്ലി ഇന്നു രാവിലെ 10.30 മുതല്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. കത്തോലിക്ക കോണ്‍ഗ്രസ്, കെഎല്‍സിഎ, എംസിഎ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഏബ്രഹാം പട്ട്യാനി മുഖ്യാതിഥിയാകും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥിസമരത്തിന് അസംബ്ലി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, വൈസ് പ്രസിഡന്റ് ജയ്മോന് തോട്ടുപുറം തുടങ്ങിയവർ പ്രസംഗിക്കും.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം ഇന്നലെ പിഎസ്സിയിലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്.
ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് ഇന്നലെ എടുത്തത്. മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവാണുണ്ടായിരുന്നത്.
മൂന്നിനും രണ്ടു പേപ്പര്‍ വീതമായിരുന്നു പരീക്ഷ. അതില്‍ ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായിരുന്നു. അതിലെ ഒന്പതുമുതല് 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്ത് 2025 മേയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
200ലധികം പേരായിരുന്നു പരീക്ഷയെഴുതിയത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിംഗ് കോ-ഓഡിനേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം റാങ്കുകാര്‍ക്ക് നിയമനശിപാര്‍ശ അയച്ച് 2025 ജൂണില്‍ നിയമനവും നല്കി. തസ്തികകളില്‍ നിയമനം നേടിയവര്‍ ഇടതുപക്ഷ സംഘടനാപ്രവര്ത്തകരാണെന്ന ആരോപണമാണ് ഉയര്‍ന്നത്.
National
ന്യൂഡല്‍ഹി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവായിരുന്ന എസ്.കെ. ശ്രീനിവാസനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിലായിരുന്ന നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് കെ.പി. മുഹമ്മദാലി എൻഐഎ പിടിയിൽ.
നാലുവർഷമായി സൗദിയിലെ റിയാദിൽ ഒളിവിൽകഴിയുകയായിരുന്ന മുഹമ്മദാലി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
കേസിൽ പിടിയിലായവരുടെ എണ്ണം 67 ആയി.
National
ന്യൂഡൽഹി: മണിപ്പുർ വംശീയകലാപവുമായി ബന്ധപ്പെട്ട ക്രിമിനൽക്കേസുകളിൽ ദിനംപ്രതിയുള്ള വിചാരണ ഉറപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് നിർദേശം മുന്നോട്ടുവച്ചത്.
സിബിഐയും സംസ്ഥാന പ്രത്യേക അന്വേഷണസംഘവും സമർപ്പിച്ച കുറ്റപത്രങ്ങളുടെ പകർപ്പുകൾ പല ഇരകൾക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നു നിരീക്ഷിച്ച കോടതി ഒരാഴ്ചയ്ക്കുള്ളിൽ ഇരകൾക്കു രേഖകൾ കൈമാറാൻ ഉത്തരവിട്ടു.
അന്വേഷണം പൂർത്തിയായ കേസുകളുടെയും നിലവിൽ അന്വേഷണം പുരോഗമിക്കുന്ന കേസുകളുടെയും പൂർണവിവരങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി ആവശ്യപ്പെട്ടു.
വേഗത്തിലുള്ള വിചാരണയ്ക്ക് എത്ര പ്രത്യേക കോടതികൾ ആവശ്യമായി വരുമെന്നു തീരുമാനിക്കാൻ ഈ വിവരങ്ങൾ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കലാപത്തെത്തുടർന്ന് കാണാതായ 30 പേരുടെ കേസുകൾ പരിശോധിക്കാൻ മണിപ്പുർ ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഴഞ്ഞുനീങ്ങിയ അന്വേഷണം കോടതി ഇടപെടലിനെത്തുടര്‍ന്ന് വീണ്ടും വേഗംകൂടിയെങ്കിലും കുറ്റപത്രം നല്കാന് വൈകുമെന്ന് സൂചന. കൂടുതല്‍ അറസ്റ്റിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം വൈകാന്‍ സാധ്യത.
ഈ മാസം 31നകം കുറ്റപത്രം നല്‍കണമെന്നാണ് കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയത്. ഇതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെയും മുന്‍ അംഗം അജികുമാറിനെയും പ്രത്യക സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം ജി. സുന്ദരേശന്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ റെജിലാല്‍ എന്നിവര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ റെജിലാലിനെതിരേ വ്യാജരേഖ നിര്‍മാണം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ജോലി ചെയ്തിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പങ്കും ഇടപാടുകളും എസ്ഐടി വിശദമായി പരിശോധിച്ചു വരികയാണ്. മുന്‍മന്ത്രിമാരിലേക്കും അന്വേഷണം നീളാനുള്ള സാധ്യത എസ്ഐടി തള്ളിക്കളയാത്ത സാഹചര്യത്തില്‍ കുറ്റപത്രം വൈകുമെന്നറിയുന്നു.
സമ്പൂര്‍ണ കുറ്റപത്രം നല്കണമെങ്കില് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവരും. എന്നാല്‍ ഇതേ സമയം എസ്ഐടി നിലപാടില്‍ സര്‍ക്കാരിനുള്ളില്‍ മുറുമുറുപ്പുണ്ട്. അന്വേഷണം മന്ദഗതിയില്‍ പോകുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇടപെടാനും കഴിയുന്നില്ല. കുറ്റപത്രം 31ന് നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ എസ്ഐടിക്കെതിരേ നിലപാട് സ്വീകരിച്ചേക്കും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ ഇതിനോടകം പിടിയിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ അംഗം അജികുമാര്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടിവരും. ഇരുവരെയും ചോദ്യം ചെയ്യുന്നതോടെ 2025ല്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നു എസ്ഐടിക്ക് സാധിക്കും.
Kerala
മൂരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരിക സൗഖ്യ ദമ്പതി ധ്യാനം 31 മുതൽ ഓഗസ്റ്റ് രണ്ടുവരെ നടത്തുന്നതായി ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ബന്ധങ്ങളെ വിശുദ്ധീകരിച്ച് വിശ്വസാധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കാൻ ദമ്പതികളെ ഒരുക്കുന്ന ധ്യാനം ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി തുടങ്ങിയവർ നയിക്കും.
ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കു മാത്രം പ്രവേശനം. കൂടെ വരുന്ന കുട്ടികൾക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ബുക്ക് ചെയ്യാൻ 9447785548, 9496167557.
International
ന്യൂഡൽഹി: കരിങ്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാണിജ്യ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ സമുദ്രാതിർത്തിയിൽ വെച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ജൂലൈ 18-നാണ് എംവി ഒമോർഫി എന്ന കപ്പലിന് നേരെ കരിങ്കടൽ യാത്രയ്ക്കിടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.
ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ പത്ത് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് മന്ത്രാലയം അറിയിച്ചു. സിവിലിയൻ ക്രൂ അംഗങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പൽ ഗതാഗതസ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും നേരിടുന്ന ഭീഷണികൾ അതീവ ഗൗരവകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മരണപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി റഷ്യയിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്.
Kerala
തൃശൂർ: പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃതിസമിതിയും ഇക്കണോമിക്സ്, കോമേഴ്സ് മാനേജ്മെന്റ് നെറ്റ്വർക്കും സംയുക്തമായി ഏർപ്പെടുത്തിയ 2025 -26 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു.
സാമൂഹ്യശ്രീ പുരസ്കാരത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അർഹനായി. 40,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മാധ്യമശ്രീ അവാർഡിന് സെബി മാളിയേക്കൽ (സീനിയർ സബ് എഡിറ്റർ, ദീപിക, തൃശൂർ) എ. ജീവൻകുമാർ (കോ -ഓർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, തൃശൂർ ) എന്നിവർ അർഹരായി. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതി സമ്മേളനത്തിൽവച്ച് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ രമേശ് ചെന്നിത്തലയ്ക്ക് അവാർഡ് സമ്മാനിക്കും.
National
ന്യൂഡൽഹി: ജന്തർ മന്തർ മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സമരക്കാരെ ബുദ്ധിമുട്ടിക്കാൻ നടപടികളുമായി ഡൽഹി പോലീസ്.
സമരമേഖലയിൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകൾക്കും മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകൾ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തു നൽകിയിരുന്നു.
ഓൺലൈൻ ആപ്പുകൾ വഴിയാണ് സമരക്കാർക്ക് പ്രധാനമായും ഭക്ഷണം എത്തുന്നത്. എന്നാൽ ഇത്തരം ഓൺലൈൻ ആപ്പുകൾക്കു നിയന്ത്രണമേർപ്പെടുത്തി സമരക്കാരെ വലയ്ക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതോടൊപ്പം ജന്തർ മന്തർ മേഖലയിലേക്കുള്ള യാത്രയ്ക്കും ഡൽഹി പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണു നിർദേശം.
തുടർച്ചയായ മൂന്നാം ദിവസവും സെൻട്രൽ ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടന്നു. മെട്രോ മാർഗം പ്രതിഷേധക്കാർ എത്തുന്നത് തടയുകയാണു ലക്ഷ്യം.
രാവിലെ 7.30 മുതൽ മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ മേഖലയിലേക്ക് എത്തേണ്ട വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം നിരവധി ജോലിക്കാർ ദുരിതം നേരിടുന്നു.
കൂടാതെ റോഡുകൾ പൂർണമായും ബാരിക്കേഡുകൾക്കൊണ്ട് നിറച്ചിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിക്കയിടത്തും വാഹനം തടഞ്ഞു പോലീസ് പരിശോധന നടത്തുന്നുണ്ട്.
സമരത്തെ അനുകൂലിക്കുന്നവർ പരമാവധി പ്രദേശത്തേക്ക് എത്തിക്കാതിരിക്കുന്നതിനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടും ജന്തർ മന്തറിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
കൂടാതെ പ്രദേശത്ത് ഇന്റർനെറ്റ് സൗകര്യം മൂന്നാം ദിനവും പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. ജന്തർ മന്തറിനോടു ചേർന്ന ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് ഇന്റർനെറ്റ് നിയന്ത്രണം.
ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതിരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന സൗജന്യ സന്ദേശമയക്കൽ ആപ്പായ ബിറ്റ്ചാറ്റ് പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യാൻ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജിറ്റ്ഹബ്ബിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ആപ്പ് രാജ്യസുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം.
National
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ. ചോദ്യച്ചോർച്ച തടയുന്നതിനായി വ്യാഴാഴ്ച രാത്രി വൈകി സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളെക്കുറിച്ച് സംസാരിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് മികച്ച പ്രതികരണവും വിലയേറിയ നിർദേശങ്ങളും യുവാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയിലും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ രാത്രി താൻ പങ്കുവെച്ച വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളും പോസിറ്റീവായ നിർദേശങ്ങളും ഏറെ സന്തോഷം നൽകിയെന്നും പുതിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷാ സുതാര്യത ഉറപ്പാക്കുന്നതിനും യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള കടുത്ത നിയമനിർമാണങ്ങളും നടപടികളുമാണ് സർക്കാർ ഈയിടെ നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഇട്ടതിനെ തുടർന്ന് പ്രധാനമന്ത്രിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ പത്ത് ലക്ഷത്തിൽ അധികമാളുകളുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ഈ വർധനവെന്നതാണ് ശ്രദ്ധേയം.
Kerala
കൊച്ചി: നിലവിലുള്ളതും കാലാവധി കഴിഞ്ഞു പോയവരുമായ എംപി, എംഎല്‍എമാര്‍ ഉള്‍പ്പെട്ട തീര്‍പ്പാകാത്ത കേസുകള്‍ സംബന്ധിച്ച കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി.
ജൂണ്‍ 30 വരെ വിവിധ കോടതികളിലായി ജനപ്രതിധികള്‍ പ്രതികളായ 555 കേസുകള്‍ നിലവിലുള്ളതായി ഹൈക്കോടതി അഡ്മിനിസ്ട്രേഷന് വിഭാഗവും 256 കേസുകള്‍ ഉള്ളതായി പോലീസ് മേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പൊരുത്തക്കേട് പരിഹരിച്ചു കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഭാവിയില്‍ റിപ്പോർട്ട് നല്കുമ്പോള് പോലീസ് മേധാവി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്കി.
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ പുരോഗതി വിലയിരുത്താന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2021ല്‍ സ്വമേധയാ എടുത്ത കേസാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള 12 കേസുകളിലും രണ്ടു വര്ഷത്തിലേറെയായ 31 കേസുകളിലും വാറന്റോ സമന്‍സോ ഇനിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജില്ലാ ജുഡീഷറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഏറെയും വാറന്റുകള്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ ജില്ലാ ജുഡീഷറിയുടെ കണക്കുകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് പോലീസ് എഐജിക്കു കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി ഓഗസ്റ്റ് 13ന് പരിഗണിക്കാന്‍ മാറ്റി.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ, ചൈന, ബ്രിട്ടൻ തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട 60 വ്യാപാര പങ്കാളികൾക്കുമേൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ചുമത്തി. ഈ രാജ്യങ്ങളിൽ നിർബന്ധിത തൊഴിൽ അവസാനിപ്പിക്കാൻ നടപടികളില്ല എന്നു പറഞ്ഞാണിത്. 10 മുതൽ 12.5 വരെ ശതമാനം ചുങ്കമാണു ചുമത്തിയിരിക്കുന്നത്. ഇന്ത്യയുടേത് 10 ശതമാനമാണ്.
ട്രംപ് കഴിഞ്ഞ വർഷം ജനുവരിയിൽ അധികാരത്തിലേറിയതിനു പിന്നാലെ ആരംഭിച്ച വ്യാപാരയുദ്ധത്തിന്റെ തുടർച്ചയാണ് ഈ നടപടി. ഇത്തവണ ചുങ്കം ചുമത്താൻ ‘നിർബന്ധിത തൊഴിലിനെ’ കൂട്ടുപിടിച്ചെന്നേയുള്ളൂ.
അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെ 99.4 ശതമാനവും പുതിയ ചുങ്കത്തിനു കീഴിൽ വരും. എണ്ണ, പ്രകൃതിവാതകം, യുഎസ്-മെക്സിക്കോ-കാനഡ ഉടന്പടിയുടെ ഭാഗമായുള്ള ഉത്പന്നങ്ങൾ എന്നിവയെ ചുങ്കത്തിൽനിന്ന് ഒഴിവാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിൽ ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ കനത്ത ചുങ്കം ചുമത്തിയിരുന്നു. എന്നാൽ, ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ സുപ്രീംകോടതി ഈ വർഷം ഫെബ്രുവരിയിൽ വിധിച്ചു.
വിട്ടുകൊടുക്കാൻ തയാറല്ലാതിരുന്ന ട്രംപ് ഭരണകൂടം എല്ലാ രാജ്യങ്ങൾക്കുംമേൽ താത്കാലികമായി പത്തു ശതമാനം കരം ചുമത്തി. ഇതിന്റെ കാലാവധി വ്യാഴാഴ്ച അർധരാത്രി 12ന് അവസാനിച്ചു. ഇതിനു പകരമായിട്ടാണ് നിർബന്ധിത തൊഴിലിന്റെ പേരിലുള്ള പുതിയ ചുങ്കം. ഇത് വെള്ളിയാഴ്ച പുലർച്ചെ 12.01 നു നിലവിൽ വന്നു.
നിർബന്ധിത തൊഴിലിനെതിരേ നിയമമൊന്നും ഇല്ലാത്ത ചൈന, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 12.5 ശതമാനം ചുങ്കമാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഇത്തരം നിയമങ്ങൾ നടപ്പാക്കിയതിന്റെ പേരിലാണ് ഇന്ത്യ, ശ്രീലങ്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമേൽ 10 ശതമാനം ചുങ്കം മാത്രം ചുമത്തിയത്.
International
വാഷിംഗ്ടൺ ഡിസി: ചെങ്കടലിലെ കപ്പലാക്രമണത്തിന് ഇറാനും അവരുടെ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കും ശിക്ഷ നല്‍കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ചെങ്കടലിൽ ഇനി കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ അതിന് ഉത്തരവാദി ഇറാനായിരിക്കും.
ഇറാനെതിരേ വൻ സൈനിക ഓപ്പറേഷൻ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയിലാണെന്നും ട്രംപ് അറിയിച്ചു. ഇറാൻ ആവശ്യത്തിനു വേദന അനുഭവിച്ചിട്ടില്ല.
ചരക്കുകപ്പലുകൾക്കുണ്ടാകുന്ന നഷ്ടം ഇറാന്റെ പണം ഉപയോഗിച്ചു വീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുള്ള ഇറേനിയൻ ആസ്തികൾ ചെലവഴിക്കുന്നതിനെക്കുറിച്ചാണു ട്രംപ് സൂചിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ സ്വത്ത് കവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഇതിനിടെ, ചെങ്കടൽ വഴി സൗദിയുടെ കയറ്റുമതി നിലച്ചത് ആഗോള വിപണിയിൽ എണ്ണവില നൂറു ഡോളറിനു മുകളിലെത്താൻ ഇടയാക്കി. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് സൗദി എണ്ണ ടാങ്കറുകളെ ആക്രമിച്ചതായി ഹൂതികൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ആക്രമണം തുടരുന്നു
ഇറാൻ-യുഎസ് സംഘർഷത്തിനു ശമനമില്ല. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഇറാനിൽ യുഎസ് ബോംബിട്ടു. ഖെഷം ദ്വീപിലും ഹോർമുസ് കടലിടുക്കിലും അമേരിക്കൻ മിസൈലുകൾ പതിച്ചു.
അഹ്വാസ് നഗരത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
International
പാരീസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. ബോർഡോ നഗരത്തിനു സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.
ചൊവ്വാഴ്ചയാണു കാട്ടുതീ ആരംഭിച്ചത്. 67,000 പേരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനസ് അറിയിച്ചു. 25,000 ഏക്കർ ഭൂമി കാട്ടുതീയിൽ നശിച്ചു. 53 വീടുകളും ചന്പലായി.
ഇതിനിടെ, സ്പെയിനിൽ തലസ്ഥാനമായ മാഡ്രിഡിനു സമീപം മൂന്നു കാട്ടുതീകൾ പടരുകയാണ്. ഇവയും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നില്ല.
തീയണയ്ക്കാനായി യൂറോപ്യൻ യൂണിയൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇരു രാജ്യങ്ങളിലേക്കുമയച്ചു.
International
റമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പിൽ നാല് പലസ്തീനികളും ഒരു ഇസ്രേലിയും കൊല്ലപ്പെട്ടു. പലസ്തീൻ നഗരമായ നാബ്ലുസിനു സമീപമുണ്ടായ സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരു വിഭാഗവും നല്‍കിയത്.
ഹവാത് ഗിലാദ് എന്ന സ്ഥലത്ത് മലകയറ്റ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഇസ്രേലികൾ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അവിടെ എത്തിയെന്നും ഇതിനിടെ ഒരു പലസ്തീൻകാരൻ സുരക്ഷാ ഭടനിൽനിന്നു തോക്ക് തട്ടിയെടുത്ത് വെടിവച്ചുവെന്നുമാണ് ഇസ്രേലി സേന അറിയിച്ചത്.
എന്നാൽ, താൽ എന്ന സ്ഥലത്ത് ഇസ്രേലികൾ നടത്തിയ ആക്രമണമാണു സംഭവത്തിൽ കലാശിച്ചതെന്ന് പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. 25-30 ഇസ്രേലികൾ ആക്രമണം നടത്തുകയും രണ്ടു പലസ്തീൻ ഭവനങ്ങൾ കൈയേറാൻ ശ്രമിക്കുകയുമുണ്ടായി. വീട്ടുകാർ ഇവരെ നേരിട്ടു. ഇതോടെ ഇസ്രേലികൾ വെടിയുതിർത്തു.
അരമണിക്കൂറിനുശേഷം മടങ്ങിയെത്തിയ ഇസ്രേലികൾ പ്രായപൂർത്തിയാകാത്ത ഒരാളെ ആക്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ കൈവിട്ടുപോവുകയും സ്ഥലത്തെത്തിയ ഇസ്രേലി സേനയും ഇസ്രേലികളും പലസ്തീനികളെ വെടിവയ്ക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പലസ്തീനികൾ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്.
International
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി.
കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷംകൂടിയുണ്ടായിരുന്നു. താൻ ഗുരുതര രോഗാവസ്ഥയിലാണെന്ന് പാർലമെന്റ് സ്പീക്കർ ഹാഫീസ് ഉദ്ദീന്‍ അയച്ച രാജിക്കത്തിൽ ഷഹാബുദ്ദീൻ (76) പറയുന്നു.
ഹൃദയസംബന്ധമായ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവ തന്നെ അലട്ടുന്നുണ്ടെന്ന് രാജിക്കത്തിൽ ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഉറ്റ അനുയായി ആയ മുഹമ്മദ് ഷഹാബുദ്ദീൻ 2023ലാണ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി ഷഹാബുദ്ദീൻ ഭിന്നതയിലായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. രാജിവയ്ക്കാൻ ഇതാണു കാരണമെന്നാണു സൂചന.
International
ബുക്കാറസ്റ്റ്: യുക്രെയ്നുമായി അതിർത്തിയുള്ള റുമേനിയയുടെ ആകാശത്തു പ്രവേശിച്ച ഡ്രോൺ വെടിവച്ചു വീഴ്ത്തി. റുമേനിയൻ പ്രസിഡന്റ് നിക്കുസോർ ദാൻ ആണ് ഇക്കാര്യമറിയിച്ചത്. അതേസമയം, ഡ്രോൺ പ്രയോഗിച്ചത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
റഡാറിൽ ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് റുമേനിയ നാലു യുദ്ധവിമാനങ്ങൾ വിന്യസിച്ചിരുന്നു. ഇതിൽ ഒരു എഫ്-16 വിമാനമാണ് ഡ്രോൺ വെടിവച്ചുവീഴ്ത്തിയത്. അവശിഷ്ടങ്ങൾ ഗോതന്പുപാടത്താണു വീണത്.
യുക്രെയ്നുമായി 650 കിലോമീറ്റർ നീളമുള്ള അതിർത്തിയുണ്ട് റുമേനിയയ്ക്ക്. യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചശേഷം ഒട്ടേറെ തവണ റുമേനിയൻ ആകാശത്ത് ഡ്രോണുകൾ പ്രവേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിൽ കേന്ദ്രം നിയോഗിച്ച പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രസർക്കാരിൽനിന്ന് ഒരു കോടിയിലധികം രൂപ അനർഹമായി കൈപ്പറ്റിയെന്ന വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥൻ.
കേന്ദ്ര കാർഷിക മന്ത്രാലയത്തിൽനിന്ന് 1.16 കോടി രൂപ സബ്സിഡി കൈപ്പറ്റിയതിന്റെ പേരിൽ ഒരു മാസം മുമ്പ് വിവാദത്തിലായ ഫിഷറീസ്, മൃഗസംരക്ഷണ സെക്രട്ടറി നരേഷ് പാൽ ഗംഗാവാറിനെയാണു കേന്ദ്രം പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
സ്വന്തം മന്ത്രാലയത്തിൽനിന്ന് കേന്ദ്ര കാർഷികസഹമന്ത്രി ഭഗീരഥ് ചൗധരി ഒരു കോടി രൂപയ്ക്കടുത്ത് സബ്സിഡി കൈപ്പറ്റിയതായുള്ള വാർത്ത ദേശീയ ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസാണ് കഴിഞ്ഞ മാസം 26ന് റിപ്പോർട്ട് ചെയ്തത്. സ്വന്തം മന്ത്രാലയത്തിന്റെ സബ്സിഡി സഹായം ലഭിക്കുന്നതിന് കേന്ദ്ര കാർഷികസഹമന്ത്രി വൈസ് പ്രസിഡന്റായ ബോർഡ് തന്നെയായിരുന്നു അനുമതി നൽകിയിരുന്നത്.
ഈ റിപ്പോർട്ടിലാണ് കേന്ദ്ര കൃഷിമന്ത്രാലയം വാണിജ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ഫിഷറീസ്, മൃഗസംരക്ഷണ സെക്രട്ടറിയായിരുന്ന ഗംഗാവാറിന്റെ അമ്മയും ഭാര്യയും മകനും ചേർന്ന് 1.16 കോടി രൂപ കൈപ്പറ്റിയിരുന്നുവെന്നും പറയുന്നത്.
ഗംഗാവാറിന്റെ നിയമനത്തിനെതിരേ പ്രതിപക്ഷനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്കു പിന്നിലൊളിക്കാൻ തെറ്റുകളില്ലാത്ത മുഖങ്ങളില്ലാതായെന്നും അത്രത്തോളം ആഴത്തിലാണ് ഈ സർക്കാരിലെ അഴിമതിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. ഗംഗാവാറിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കി നിയമിച്ചതിനെ ആത്യന്തിക പ്രഹസനമാണെന്ന് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് പറഞ്ഞു.
Kerala
കൊച്ചി: വെടിക്കെട്ടിന് അനുമതി നല്കുന്നതുമുതല് അപകടമുണ്ടായാല്‍ കേസെടുക്കുന്നതില്‍ വരെ ശിപാര്‍ശകളുമായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ്, ഇതുമായി ബന്ധപ്പെട്ടു സ്വമേധയാ രജിസ്റ്റർ ചെയ്ത ഹര്‍ജിയില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വെടിക്കെട്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനം, സര്‍ട്ടിഫിക്കറ്റ്, ജോലിഭാരം കുറയ്ക്കാന്‍ പ്രവൃത്തിസമയത്തിലെ നിയന്ത്രണം എന്നിവയടക്കം ശിപാര്‍ശകളിലുണ്ട്. വെടിക്കെട്ട് നിര്മാണശാലകള്ക്കു ലൈസന്‍സ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്നതിനുമുമ്പ് പോലീസ്, അഗ്നി രക്ഷാവിഭാഗം, പെസോ, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന വേണം.
നിര്‍മാണശാലകളില്‍ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഒഴിവാക്കാന്‍ കവാടങ്ങളില്‍ കോപ്പര്‍ ഗ്രൗണ്ടിംഗ് പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണം. പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ ഇവിടേക്കു പ്രവേശനം നല്‍കാവൂ. വലിയ അഗ്നിശമന വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ പാകത്തില്‍ വീതിയുള്ള രണ്ട് റോഡുകള്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസമേഖലകള്‍ എന്നിവ കണക്കിലെടുത്തു മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കാവൂ.
ഉത്സവസീസണുകളില്‍ അനധികൃത നിര്‍മാണവും സംഭരണവും കണ്ടെത്താന്‍ പ്രത്യേക പരിശോധനകള്‍ നടത്തും. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അമിത അളവില്‍ വെടിക്കെട്ട് സാമഗ്രികള്‍ ആവശ്യപ്പെടുന്ന ഉത്സവ കമ്മിറ്റികള്‍ക്കെതിരേ നടപടിയുണ്ടാകണം. അപകടങ്ങളില്‍ മരണമുണ്ടായാല്‍ അശ്രദ്ധ മൂലമുള്ള മരണത്തിനു കേസെടുക്കണം.
നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം, വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിക്കണം തുടങ്ങിയവയാണ് മറ്റു ശിപാര്‍ശകള്‍. ഓഗസ്റ്റ് അഞ്ചിന് ഹര്‍ജി പരിഗണിക്കും.
Kerala
തൃശൂർ: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയതു ഡിജിപിയുടെ കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നു മന്ത്രി രമേശ് ചെന്നിത്തല.
ഈ ഉത്തരവിൽ അസാധാരണമായി ഒന്നുമില്ല. അധികാര ദുർവിനിയോഗവും വഴിവിട്ടുള്ള പ്രവർത്തനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അതു വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിലൂടെ തെറ്റുകൾ തെളിയിക്കപ്പെട്ടാൽ ആർക്കെതിരേയാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കും. അതാണു സർക്കാരിന്റെ നയം.
ആലപ്പുഴയിലെ കുപ്രസിദ്ധ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് എടുക്കുന്നതു സംബന്ധിച്ച് തനിക്ക് അറിവില്ല. കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുൻപ് ശിക്ഷാനടപടി സ്വീകരിച്ചതാണെന്നും തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.